ഇടുക്കി: വാഗമണ്ണിലെ റിസോർട്ടിൽ നിശാപാർട്ടിക്കിടെ നടന്ന പോലീസ് റെയ്ഡിൽ ലഹരിവസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം സിനിമാ സീരിയൽ മേഖലയിലേക്കും.
പിടിയിലായ തൃപ്പൂണിത്തൂറ സ്വദേശിയായ യുവനടി ബ്രസ്റ്റി വിശ്വാസ് നിരവധി പേരെ പാർട്ടികളിലേക്ക് എത്തിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. സിനിമാ സീരിയൽ രംഗത്തേക്കും അന്വേഷണം വ്യാപിപിക്കാൻ ഒരുങ്ങുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം നിശാപാർട്ടിക്കിടെ പിടിയിലായ 60 അംഗ സംഘത്തിൽ 9 പേരെയാണ് പോലീസ് അറ്സറ്റ് ചെയ്തത്. ഇക്കൂട്ടത്തിലാണ് മോഡലായ യുവനടിയും ഉൾപ്പെടുന്നത്.
യുവ നടിയെ കൂടാതെ ഡോക്ടർ, എൻജിനിയർമാർ ഉൾപ്പെടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരും സംഘത്തിലുണ്ടായിരുന്നു. വാഗമണ്ണിൽ സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലാണ് പാർട്ടി നടന്നത്.
തൊടുപുഴ സ്വദേശി അജ്മൽ സക്കീർ, മലപ്പുറം സ്വദേശി മെഹർ ഷെറിൻ, എടപ്പാൾ സ്വദേശി നബീൽ, കോഴിക്കോട് സ്വദേശികളായ പി ഷൗക്കത്ത്, സർമാൻ, കാസർകോട് സ്വദേശി മുഹമ്മദ് റഷീദ്, തൃശൂർ സ്വദേശിയായ നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.
ഹെറോയിൻ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കൾ ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു. ബംഗളൂരു, മുംബൈ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇവ എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക