ശബരിമല ദർശനത്തിന് സൗകര്യം ഒരുക്കാം എന്ന് ഉറപ്പ് നൽകി അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം സജീവമെന്ന് റിപ്പോർട്ട്. ഇവർ പോണ്ടിച്ചേരി സ്വദേശികളായ അഞ്ചംഗ സംഘത്തെ പറ്റിച്ച് 5000 രൂപ കൈക്കലാക്കി. അയ്യപ്പഭക്തർ കേസിലെ നൂലാമാലകൾ ഭയന്ന് പൊലീസിൽ പരാതി പെടാത്തത് സംഘത്തിന് രക്ഷയാണ്. കഴിഞ്ഞ ദിവസം പണം നഷ്ടമായത് പോണ്ടിച്ചേരിയിൽ നിന്നുള്ള അയ്യപ്പ ഭക്തനും 4 സുഹൃത്തുക്കൾക്കുമാണ്. ശബരിമല ദർശനത്തിന് മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട ഇവർക്ക് പോണ്ടിച്ചേരി ട്രാവൽ ഏജൻസി നടത്തുന്നയാളാണ് നിലയ്ക്കലിൽ ഒരാളെ പരിചയപ്പെടുത്തിയത്.
കൂടാതെ ഒരാൾക്ക് 9000 രൂപ വീതം നൽകിയാൽ യാതൊരു തടസവും ഇല്ലാതെ അയ്യപ്പ ദർശനമൊരുക്കാമെന്നുപറഞ്ഞു ഉറപ്പും നൽകി. തുക നൽകാമെന്ന് സമ്മതിച്ച ഭക്തർ ഇടനിലക്കാരന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 5000 രൂപ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. പാസ്, പോണ്ടിച്ചേരിയിൽ നിന്ന് കുമളിയിൽ എത്തിയാൽ നൽകാം എന്നും ഇടനിലക്കാരൻ പറഞ്ഞു. കുമളിയിൽ എത്തിയപ്പോൾ ഭക്തരോട് നിലയ്ക്കൽ എത്താൻ പറഞ്ഞു.എന്നാൽ 20 വർഷമായി ശബരിമല ദർശനം നടത്തുന്ന ഇവർ നിലയ്ക്കലെത്തി ഇടനിലക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ ഓഫായിരുന്നു. ഒരു രാത്രി അവിടെ താമസിച്ച് അന്വേഷിച്ചിട്ടും പ്രയോജനമില്ലാതെ വന്നതോടെയാണ് =തട്ടിപ്പ് മനസിലായത്. പിന്നീട് തീർത്ഥാടക സംഘം ദർശനം നടത്താതെ നിരാശരായി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക