പ്രശസ്ത സിനിമ സംവിധായകന് കണ്ണന് താമരക്കുളം വിവാഹിതനായി. പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു.
ഇന്ന് രാവിലെ ഒന്‍പതിന് മാവേലിക്കര ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍വെച്ചായിരുന്നു വിവാഹം.
2015ല്‍ പ്രദര്‍ശനത്തിനെത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച മലയാള ചലച്ചിത്രം. പിന്നീട് ആടുപിലിയാട്ടം അച്ചായന്‍സ്, പട്ടാഭിരാമന് മുതലായ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം. മരട് 357 ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.
മലയാള ചിത്രങ്ങള്‍ക്കുപുറമേ തമിഴില്‍ സുരയാടല്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
അമ്മതൊട്ടില്, അക്കരെ ഇക്കരെ, സ്വാമി അയ്യപ്പന് തുടങ്ങിയ ടെലിവിഷന്‍ സീരിയലുകള്‍ക്കുപിന്നിലും കണ്ണന് താമരക്കുളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉടുമ്പ് എന്ന പേരിൽ പുതിയൊരു ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കള്‍മാത്രമാണ് വിവാഹത്തിന് എത്തിയിരുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക