ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശ്മശാനം തകർന്നുണ്ടായ അപകടത്തിൽ നാലു പേർ അറസ്റ്റിലായി. അറസ്റ്റിലായത് കോൺട്രാക്ടർ ഉൾപ്പെടെ നാലു പേരാണ്. ഇന്നലെ ജൂനിയർ എഞ്ചിനിയർ ഉൾപ്പടെ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ അപകടത്തെ തുടർന്ന് 25 പേർ മരിക്കുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ 15 പേർ ഗാസിയാബാദിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണുള്ളത്.
മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി മൂന്നാം തീയതി ഗാസിയാബാദിലെ മുറാദ് നഗറിലുള്ള ജയ്റാം എന്നയാളുടെ സംസ്കാരത്തിൽ പങ്കെടുക്കാനെത്തിയ ആളുകളുടെ മേലെ മേൽക്കൂര തകർന്ന് വീണത്. വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മീററ്റ് ഡിവിഷണൽ കമ്മീഷണർ, എഡിജിപി എന്നിവർക്കും നിർദേശവും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക