പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ പ്രതിനിധികളോട് കക്ഷിരാഷ്ട്രീയത്തിനതീതമായ വികസന കൂട്ടായ്മ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിവേചനം ഉണ്ടാകില്ലെന്നും വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും സംരംഭകര്‍ മനം മടുത്ത് പോകാന്‍ ഇടവരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും തദ്ദേശ പ്രതിനിധികളുടെ പിന്തുണ തേടുകയായിരുന്നു മുഖ്യമന്ത്രി.
കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി
നാടിന്റെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ ജനപ്രതിനിധികള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണമെന്നും ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ച് കൂടുതല്‍ വിഭവങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും വിശപ്പ് രഹിത കേരളം പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി വ്യതമാക്കി. ലൈഫ് മിഷനില്‍ നിര്‍മാണം തുടരുന്ന വീടുകള്‍ വേഗം പൂര്‍ത്തിയാക്കുകയും അര്‍ഹതയുള്ളവര്‍ക്ക് വീട് നല്‍കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ഇബിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിലാവ് പദ്ധതിയിലൂടെ തെരുവ് വിളക്കുകള്‍ എല്‍ഇഡി ആയി മാറ്റുമെന്നും പൊതു ശൗചാലയങ്ങളുടെ നിര്‍മിതിയും പരിപാലനവും കാര്യക്ഷമമാക്കുമെന്നും കൂടാതെ പ്രവാസി പുനരധിവാസം അവസരമായി പ്രയോജനപ്പെടുത്തണമെന്നും കൊവിഡ് പ്രതിരോധത്തില്‍ ജാഗ്രതയോടെ ഇടപെടണമെന്നും മുഖ്യമന്ത്രി പുതിയ അംഗങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക