കൊൽക്കത്ത: ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 11കാരന് ഉള്‍പ്പെടെ ആറു ആറു കൗമാരക്കാര്‍ അറസ്റ്റിലായി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലെ ഝാര്‍ഖണ്ഡ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റാംപുര്ഹത് പോലിസ് സ്റ്റേഷന് പരിധിയില്‍ സംഭവം നടന്നത്.
ലാവ്ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ
പോലിസ് പറയുന്നത് ശനിയാഴ്ച വൈകീട്ടോടെ കടയില്‍ പോയി മടങ്ങിവരികയായിരുന്ന പെണ്‍കുട്ടികളെ ആദിവാസി വിഭാഗത്തില്‍ തന്നെയുള്ള ആറംഗ സംഘം ബലം പ്രയോഗിച്ച് സമീപത്തെ വനപ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ്. പെണ്‍കുട്ടികള്‍ സംഭവം വീട്ടില്‍ അറിയിച്ചിരുന്നില്ല.
എന്നാല്‍ പീഡന വിവരം പുറത്തുവന്നത് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ്. പിന്നീട് ഡോക്ടര്‍മാര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. പോലിസ് സംഘം ഗ്രാമത്തിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.കൂടാതെ ജനുവരി 26വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക