തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനമന്ത്രിയുടേത് വെറും ബഡായി ബഡ്ജറ്റാണെന്നും യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റെന്നും കടമെടുത്ത് കേരളത്തെ മുടിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പല തീരുമാനങ്ങളും നടപ്പായില്ലെന്നും 5000 കോടിയുടെ ഇടുക്കി പാക്കേജും 3400 കോടിയുടെ കുട്ടനാട് പാക്കേജും 2000 കോടിയുടെ വയനാട് പാക്കേജും പിന്നെ കണ്ടതേയില്ലെന്നും പ്രഖ്യാപിക്കുന്നതല്ലാതെ ഒരു രൂപ പോലും പദ്ധതിയ്ക്ക് അനുവദിക്കുന്നില്ലെന്നും മത്സ്യ തൊഴിലാളികള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച പദ്ധതിയുടെ വകയായി ഒരു രൂപ പോലും അവര്‍ക്ക് ലഭിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.
ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്
ഇപ്പോള്‍ 1700 കോടിയുടെ മറ്റൊരു പദ്ധതി കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അവരെ കബളിപ്പിക്കുകയാണെന്നും എല്ലാ വീട്ടിലും ലാപ്ടോപ് എന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. കൊവിഡ് കാലത്ത് ജനങ്ങളിലേക്ക് കൂടുതല്‍ പണമെത്താന്‍ ഒരു നടപടിയും സര്‍ക്കാര്‍ ചെയ്തില്ലെന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ റബ്ബറിന്റെ താങ്ങുവില 150 ആയി പ്രഖ്യാപിച്ചെന്നും അഞ്ചുവര്‍ഷം കഴിഞ്ഞ് ഈ സര്‍ക്കാര്‍ 20 രൂപ വര്‍ദ്ധിപ്പിച്ചുവെന്നും ഇത് 250 രൂപയാക്കേണ്ടതായിരുന്നുവെന്നും 20 രൂപ മാത്രം വര്‍ദ്ധിപ്പിച്ചത് അവരോടുളള അവഹേളനമാണെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക