ജൂൺ 11 മുതൽ 14 വരെ കോൺവാളിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിഥിയായി ക്ഷണിച്ച് ബ്രിട്ടൻ. ഉച്ചകോടിയ്ക്ക് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും വിവരമുണ്ട്. ബ്രിട്ടീഷ് ഹൈകമ്മീഷന്റെ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.
കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയും ബ്രിട്ടനും ഒരുമിച്ച് പ്രവർത്തിച്ചു എന്ന് ബ്രിട്ടീഷ് ഹൈകമ്മീഷന്റെ പ്രസ്താവന പറയുന്നു. മാത്രമല്ല, ‘ലോകത്തിന്റെ ഫാർമസി’ എന്നാണ് ബ്രിട്ടൻ ഇന്ത്യയെ വിശേഷിപ്പിച്ചത്. ബ്രിട്ടൺ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ്.എ. എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും കോൺവാളിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
‘നികുതിയിൽ അഡ്ജസ്റ്റ് ചെയ്യാം’; മദ്യ വില കുറയ്ക്കുന്നത് പരിഗണനയിലെന്ന് ടി.പി രാമകൃഷ്ണൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക