ഭിന്നത തുടരുന്ന എന്‍സിപിയില്‍ മാണി സി.കാപ്പനെ അനുനയിപ്പിക്കാന്‍ എ.കെ.ശശീന്ദ്രന് പക്ഷത്തിന്റെ ശ്രമം. പാലായ്ക്ക് പകരം കുട്ടനാട് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. എന്തുവന്നാലും പാലാ വിട്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് മാണി സി.കാപ്പനും വ്യക്തമാക്കി.
അടുത്തയാഴ്ച പ്രശ്നപരിഹാരത്തിന് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ എത്തുന്നതിന് മുന്നോടിയായാണ് അനുനയ നീക്കങ്ങള്‍ നടക്കുന്നത്. മന്ത്രി എ.കെ.ശശീന്ദ്രന് മാണി സി.കാപ്പനെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചു. പാലാ സീറ്റ് നഷ്ടപ്പെടുകയാണെങ്കില്‍ മാണി സി.കാപ്പന് പകരം സീറ്റ് ഉറപ്പാക്കാം എന്ന വാഗ്ദാനമാണ് ശശീന്ദ്രന് നല്‍കിയത്. കുട്ടനാട് സീറ്റ് നല്‍കാമെന്ന വാഗ്ദാനം മാണി സി.കാപ്പന് സ്വീകാര്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക