അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് എം. കോട്ടൂര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതായി റിപ്പോർട്ട്. അപ്പീലുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു. അപ്പീല്‍ കോടതി പിന്നീട് പരിഗണിക്കും. അപ്പീല്‍ പരിഗണിച്ച് തീര്‍പ്പാക്കുന്നതുവരെ ജാമ്യം അനുവദിക്കണം എന്ന ഹര്‍ജി പ്രതി ഉടന്‍ നല്‍കുമെന്നാണ് വിവരം.
സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
ഹര്‍ജിയില്‍ പ്രതി ആരോപിക്കുന്നത് കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതി പൂര്‍വമായിരുന്നില്ലെന്നാണ്. കോടതി ശിക്ഷ വിധിച്ചത് കേസിലെ സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയടക്കം അടിസ്ഥാനമാക്കിയാണ്. എന്നാൽ ഈ മൊഴി വിശ്വസനീയമല്ലെന്നും ഹര്‍ജിയില്‍ ഫാദര്‍ തോമസ് എം. കോട്ടൂര്‍ വ്യക്തമാക്കുന്നു. കേസിലെ കൂട്ട് പ്രതിയായ സിസ്റ്റര്‍ സെഫി അടുത്ത ദിവസം അപ്പീല്‍ സമര്‍പ്പിച്ചേക്കുമെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക