പതിനാറുകാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അയല്‍ക്കാരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതായി പരാതി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. അയല്‍വാസിയായ മുപ്പതുകാരനെതിരെ പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയിരിക്കുന്നത്. നഗ്ന ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പെണ്‍കുട്ടി രണ്ടു മാസം ഗര്‍ഭിണിയാണെന്നാണ് ഡോക്ടര്‍ അറിയിച്ചത്. ഇതോടെയാണ് പെണ്‍കുട്ടി സംഭവം വീട്ടുകാരോട് തുറന്നു പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതോടെ സംഭവത്തെക്കുറിച്ച് കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ പ്രതിയെ പിടികൂടുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക