എൻഡിഎ മുന്നണിയുടെ സീറ്റ് വിഭജന ചർച്ച ഈ ആഴ്ച. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ കേരളത്തിലെത്തുന്ന മുറയ്ക്കുതന്നെ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങി വയ്ക്കുവാനാണ് എൻഡിഎ ക്യാമ്പിന്റെ ആലോചന. 140 നിയോജക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കി. ഏറെ സ്വാധീനമുള്ള, വോട്ട് ശതമാനമുള്ള 40 മണ്ഡലങ്ങൾ കണ്ടെത്തി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അമിത് ഷായുടെ നിർദേശം.
തിരുവനന്തപുരത്ത് ബിഡിജെഎസ് കഴിഞ്ഞ തവണ ചോദിച്ച 32 സീറ്റുകൾ തന്നെ ഇത്തവണയും ചോദിക്കാനാണ് ആലോചന. കൂടുതൽ ശ്രദ്ധയും തലസ്ഥാനത്ത് തന്നെയായിരിക്കും. മാത്രമല്ല, സംസ്ഥാന നേതാക്കളിലധികവും രംഗത്തിറങ്ങുന്നത് തിരുവനന്തപുരത്തായിരിക്കും. ഘടകകക്ഷികളായ ബിഡിജെഎസ് 32 സീറ്റുകളും, കേരള കാമരാജ് കോൺഗ്രസ് 6 സീറ്റും ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക