മുസ്ലിം സമുദായത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് എന്ത് ഹീനപ്രവര്ത്തിക്കും സി.പി.എം മുതിരുന്നുവെന്നും 40 വര്‍ഷം ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സി പി എമ്മിന് ആണ് ലഭിച്ചതെന്നും പാലൊളി മുഹമ്മദ് കുട്ടി ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ മരിച്ചത് 118 പേർ
കൂടത്തെ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി പട്ടിക കേരള യാത്രയോടെ പൂര്‍ത്തിയാക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തെ വര്‍ഗീയവത്കരിക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നുവെന്നും രണ്ട് പാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികളാണെന്നും ജനങ്ങളെ ബഹുമാനമില്ലാത്ത സര്‍ക്കാരാണ് നിലവിലുള്ളതെന്നും കേരളം യു.ഡി.എഫിന് അനുകൂലമാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക