തിരുവനന്തപുരം : ട്രെയിൻ യാത്രയ്ക്കിടെ ബലാത്സംഗത്തിന് ഇരയാവുകയും അഞ്ച് ദിവസം മരണത്തോട് മല്ലടിച്ച് ഒടുവിൽ ജീവൻ വെടിയുകയും ചെയ്ത 23 കാരി സൗമ്യയുടെ നടുക്കുന്ന ഓർമകൾക്ക് പത്താണ്ട്.
കൊലപാതകം നടന്ന് പത്ത് വർഷം കഴിയുമ്പോൾ പ്രതി ഗോവിന്ദച്ചാമി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. 2022 ഒക്ടോബർ 3ന് ഗോവിന്ദച്ചാമിയുടെ ശിക്ഷാ കാലാവധി അവസാനിക്കും.
2011 ഫെബ്രുവരി ഒന്നിന്നിനാണ് എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്മെന്റിൽ വച്ച് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനുകളിൽ ഭിക്ഷാടനം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിയായ ഗോവിന്ദചാമി എന്ന ഒറ്റക്കയ്യൻ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായി ബലാത്സംഗത്തിനു ഇരയാക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിനു തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരണമടഞ്ഞു.
ചോരവാർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ ഗോവിന്ദച്ചാമി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണത്തിൽ സൗമ്യയുടെ താടിയെല്ല് തകരുകയും, പല്ലുകൾ അടർന്നു പോകുകയും, ശരീരത്തിൽ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. ശരീരത്തിലെ മിക്ക അവയവങ്ങൾക്കും ക്ഷതമേറ്റിരുന്നു. പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടുമ്പോൾ ചെറുത്തു നിൽപ്പിനായി സൗമ്യ മാന്തിമുറിച്ചതിന്റ 27 പോറലുകൾ അയാളുടെ ശരീരത്തിലുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക