കർഷക സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കർഷകർ ദേശീയ – സംസ്ഥാന പാതകൾ തടഞ്ഞു. കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപെട്ടാണ് കർഷകസംഘടനകൾ ഇന്ന് ചക്കാ ജാം അഥവാ വഴിതടയൽ നടത്തിയത്. സമരത്തിൽ പങ്കെടുത്ത ആനിരാജ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
രത്തന്‍ ടാറ്റക്ക് ഭാരത് രത്ന നൽകണമെന്ന് ട്വിറ്റർ ക്യാമ്പയിൻ ; പ്രതികരണവുമായി രത്തൻ ടാറ്റ രംഗത്ത്
ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ ദേശീയപാതയിൽ വാഹനങ്ങള്‍ തടയുമെന്ന് കര്‍ഷകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്നു മണിക്കൂറോളം വാഹനങ്ങള്‍ തടയുമെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും വാഹനങ്ങള്‍ തടയും.
സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു . “അന്നദാതാകളുടെ സമാധാനപരമായ സത്യാഗ്രഹം ദേശീയ താല്‍പ്പര്യത്തിന് വേണ്ടിയാണ് .ഈ മൂന്ന് നിയമങ്ങളും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമല്ല, ജനങ്ങള്‍ക്കും രാജ്യത്തിനും ദോഷകരമാണ്. പൂര്‍ണ്ണ പിന്തുണ!” എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. വഴി തടയൽ സമരത്തിന് ആഹ്വാനം ചെയ്തത് 40 കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മോർച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക