ജീവനക്കാർക്ക് 1,500 കോടി രൂപയോളം മൂല്യം വരുന്ന ഓഹരികൾ നൽകി ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ഫോൺപേ. കമ്പനിയുടെ ദീർഘകാല വളർച്ചയുടെ ഭാഗമായതിനാണ് 2,200 ജീവനക്കാർക്ക് ഈ അംഗീകാരം കമ്പനി നൽകിയത്. സീനിയോറിറ്റിയുടെയും കമ്പനിയിലെ സ്ഥാനത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് ഓഹരികൾ നൽകുന്നത്.
പുതിയ നീക്കത്തിലൂടെ കമ്പനിയുടെ മുഴുവൻ ജീവനക്കാരെയും ഓഹരി ഉടമകളാക്കിയിരിക്കുകയാണ് ഫോൺപേ. വരും നാളുകളിൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് മികച്ച പ്രവർത്തനവും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. ഫോൺപേ സ്ഥാപകനും സിഇഒയുമായ സമീർ നിഗം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വാക്സീന് വിതരണം ഇന്ത്യയിൽ 2022 അവസാനമായാലും തീരില്ലെന്ന് റിപ്പോര്‍ട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക