വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമലയെ പ്രധാന വിഷയമാക്കാൻ പ്രതിപക്ഷം. എന്നാൽ, വിഷയത്തിൽ സുപ്രിംകോടതി വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം സാമൂഹിക സമവായത്തിന് ശ്രമിക്കുമെന്നും പാർട്ടി നിലപാടോ വീക്ഷണമോ ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും സിപിഐഎം മറുപടി നൽകി. ശബരിമലയെ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതിൽ മുന്നണികൾക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസും രംഗത്ത് വന്നിട്ടുണ്ട്.
വിഷയത്തിന്മേലുള്ള ചർച്ചകൾ നിലവിൽ അപ്രസക്തമാണെന്നും പാർട്ടി നിലപാടോ വീക്ഷണമോ ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അറിയിച്ചു. എന്നാൽ പ്രതിപക്ഷം വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കെ വിശ്വാസികളെ രാഷ്ട്രീയലാക്കാടെ സ്വാധീനിക്കാനാണ് നീക്കമെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി.
കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും ടൂറിസം മേഖലയിലുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക