രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം പൂർണ്ണമായും അവസാനിച്ച ശേഷം പൗരത്വ നിയമഭേദഗതി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം കോവിഡ് മുക്തമാകുന്നതോടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പാർലമെന്റിന്റെ നിയമമാണ് പൗരത്വ ഭേദഗതി. അതിനെ പ്രതിരോധിക്കാൻ ആർക്കുമാകില്ല. ആർക്കും അതിനുള്ള അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ, മുപ്പതോളം വിദ്യാർത്ഥിനികൾ ആശുപത്രിയിൽ
ശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷായുടെ പ്രതികരണം. നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മമത പറയുമെന്നും എന്നാൽ ഇത് ബിജെപി കൊണ്ടുവന്ന നിയമമാണെന്നും അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. നിയമം പാസാക്കി ആറ് മാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപീകരിക്കണമെന്നതാണ് രീതിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഇത് മൂന്ന് മാസം കൂടി നീട്ടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ രണ്ടാമത് നീട്ടിയെടുത്ത സമയത്തിന്റെ കാലാവധി 2021 ജനുവരി മധ്യത്തോടെ അവസാനിച്ചിരുന്നു. ഇതോടെ വീണ്ടും കേന്ദ്രത്തിന് സമയം നീട്ടി നൽകി.
നിയമസഭാ തെരഞ്ഞെടുപ്പ്; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി കലക്ടര്‍ ചര്‍ച്ച നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക