ന്യൂഡൽഹി: ഏതുസമയത്തും എവിടെ വച്ചും പ്രതിഷേധിക്കാനാവില്ലെന്ന് സുപ്രിംകോടതി. ഷാഹീൻബാഗ് പ്രതിഷേധം നിയമവിരുദ്ധമാണ് എന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. പ്രതിഷേധത്തിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
യു.പി പൊലീസ് കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫിനെ കസ്റ്റഡിയിലെടുത്തു
ഹർജി പരിഗണിച്ചത് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവർ അടങ്ങുന്ന ബഞ്ചാണ്. വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചത് ഷാഹീൻബാഗിലെ വനിതാ പ്രതിഷേധക്കാരാണ്. ഷാഹിൻബാഗ് പ്രതിഷേധത്തിനെതിരെയുള്ള കോടതി വിധി 2020 ഒക്ടോബറിലായിരുന്നു. അന്ന് കോടതി വ്യക്തമാക്കിയിരുന്നത് പൊതുസ്ഥലം കൈയേറിയുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ല എന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക