തിരുവനന്തപുരം: എന്‍സിപിയിൽ നിന്നുള്ള മാണി സി കാപ്പന്റെ രാജി വഞ്ചനയായി കാണേണ്ടതില്ലെന്ന് ടി.പി. പീതാംബരന്. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുത്തതിലുള്ള വിഷമമാണ് കാപ്പനെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. അതേസമയം, മാണി. സി. കാപ്പനുള്‍പ്പെടെ പത്തുപേര്‍ പാര്‍ട്ടി വിട്ടു.
രാജിവച്ചവരെ എങ്ങിനെ പുറത്താക്കുമെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് ചോദിച്ചു. എന്നാൽ, പാർട്ടിവിട്ടവർക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട ശശീന്ദ്രന്റെ ആവശ്യത്തോടാണ് പീതാംബരന്റെ പ്രതികരണം.
പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന മാണി സി. കാപ്പനെതിരെ എൻസിപി അച്ചടക്കനടപടിയെടുക്കുമെന്ന ്മന്ത്രി ശശീന്ദ്രൻ പറഞ്ഞിരുന്നു. ടി.പി. പീതാംബരനുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് എ.കെ.ശശീന്ദ്രന് പറഞ്ഞു. പാലാ സീറ്റിനായി അവകാശവാദം ഉന്നയിക്കാനുള്ള എന്‍.സി.പിയുടെ അര്‍ഹത ഇല്ലാതാക്കി.
ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അച്ചടക്കലംഘനം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും എ.കെ.ശശീന്ദ്രന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക