തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളുമായി സര്‍ക്കാരിന്റെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി.
തങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പരശോധിക്കാമെന്ന് ഉറപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയതായും ചര്‍ച്ചയ്ക്ക് ശേഷം പിഎസ്.സി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികള്‍ പറഞ്ഞു. ദക്ഷിണമേഖല ഐ.ജിയും ആഭ്യന്തര സെക്രട്ടറിയുമാണ് സര്‍ക്കാരിന് പ്രതിനിധീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ കണ്ടത്.
26 ദിവസമായി തുടരുന്ന പിഎസ്.സി സമരത്തിനിടെ ഇതാദ്യമായാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഒരു ഉത്തരവ് നല്കാന് ശ്രമിക്കാം എന്നാണ് ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയത്.
ആവശ്യങ്ങള്‍ ന്യായം ആണെന്നും വേണ്ട നടപടി ക്രമങ്ങള്‍ പരശോധിക്കാം എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി ഒ.എ, നൈറ്റ് വാച് മാന്‍ എന്നീ പദവികളുടെ നിയമനത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകളില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതു വരെ നടന്നതില്‍ ഏറെ സന്തോഷം നല്കിയ ചര്‍ച്ചയാണിത്.
ചര്‍ച്ചകളില്‍ സന്തോഷമുണ്ടെങ്കിലും സമരം തുടരും. കൃത്യമായി ഉത്തരം കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക