തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ഇതുപോലെ അഴിമതിയില്‍ മുങ്ങിയൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശാസ്ത്രീയയമായി അഴിമതി നടത്തിയ സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിന് ഒരു വികസന നേട്ടവും ഉണ്ടായിട്ടില്ല. ശാസ്ത്രീയമായി അഴിമതി നടത്തി, സംസ്ഥാനത്തെ കൊള്ളയടിച്ച സര്‍ക്കാരാണിത്. കേരളം സാമൂഹികമായും സാമ്പത്തികമായും തകര്‍ന്നു. നാടിന്റെ പ്രതീക്ഷകള്‍ തകര്‍ന്ന അഞ്ച് വര്‍ഷമാണ് കടന്നുപോയത്.
ഈ സര്‍ക്കാരിനെതിരെ പ്രതിപക്ഷം എണ്ണിപ്പറഞ്ഞ ഓരോ അഴിമതിയും സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അത് ജനങ്ങള്‍ക്ക് ബോധ്യമായി. രണ്ട് മാസത്തിനുള്ളില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അന്ന് അഴിമതിക്കാരുടെ കയ്യില്‍ വിലങ്ങുവെച്ചുകൊണ്ടുപോകും’ ചെന്നിത്തല പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന വിവാദവും ചെന്നിത്തല സമാപനസമ്മേളനത്തില്‍ ഉന്നയിച്ചു. കടലിനെ അമേരിക്കന്‍ കമ്പനിക്ക് വില്ക്കാന് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് കടലിന്റെ മക്കള്‍ ഒരിക്കലും മാപ്പ് നല്‍കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മത്സ്യതൊഴിലാളികളുടെ പിന്നില്‍ കുത്തിയ നടപടിക്കെതിരെ അവര്‍ മറുപടി നല്‍കും.
ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് തനിക്ക് ഐശ്വര്യ കേരളയാത്രയിലൂടെ വ്യക്തമായതാണ്. കേരളത്തെ അഴിമതിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പോരട്ടം ശക്തമാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക