തിരുവനന്തപുരം: പ്രധാനമന്ത്രിനരേന്ദ്രമോദി ആകാശം വിറ്റുതുലക്കുമ്പോള്‍ മുഖ്യമന്ത്രിപിണറായി
വിജയന് വിദേശ കുത്തകകള്‍ക്ക് കടല്‍ വിറ്റു തുലയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തല.
ഇഎംസിസി കരാര്‍ വിഷയത്തില്‍ പൂന്തുറയില്‍ നടത്തിയ സത്യാഗ്രഹത്തിനിടെയാണ് അദ്ദേഹം ഈ ആരോപണമുന്നയിച്ചത്. കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കുത്തക കമ്പനിക്ക്
തീറെഴുതാനും മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാനുമുള്ള ഇടതു സര്‍ക്കാരിന്റെ ഗൂഡപദ്ധതി
പ്രതിപക്ഷം കയ്യോടെ പിടിച്ചതുകൊണ്ടാണ് നടക്കാതെ പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കടലില്‍ പോയാല്‍ മല്‍സ്യത്തൊഴിലാളിക്ക് മല്‍സ്യം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. പട്ടിണിയും,
ബുദ്ധിമുട്ടുകളും കഷ്ടപ്പാടുമാണ് അവര്‍ നേരിടേണ്ടി വരുന്നത്. അതിനിടയിലാണ് പിടിക്കുന്ന മല്‍സ്യത്തിന്റെ അഞ്ച് ശതമാനം കേരള സര്‍ക്കാരിന് നല്‍കണമെന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കിയത്.
മല്‍സ്യത്തൊഴിലാളി വിരുദ്ധ സര്‍ക്കാരാണിത്. ആ ഓര്‍ഡിനന്‍സ് ഇപ്പോഴും നിലനില്ക്കുന്നു.
അതോടൊപ്പമാണ് അമേരിക്കന്‍ കുത്തക കമ്പനിയായ ഇഎംസിസിക്ക് കേരളത്തിന്റെ മത്സ്യസമ്പത്ത്
തീറെഴുതാനുള്ള നീക്കം.
മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യുയോര്‍ക്കില്‍ വച്ച് കമ്പനി
പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതോടെയാണ് അയ്യായിരം കോടിയുടെ ഈ കരാറിന് അരങ്ങ്
ഒരുങ്ങിയത്. ഈ കൊള്ളയ്ക്ക് വേണ്ടിയാണ് ഫിഷറീസ് നയത്തില്‍ തന്നെ മാറ്റം വരുത്തിയത്.
ഈ നയത്തിന്റെ 2(9) ല്‍ പറയുന്നത് കേരളത്തിന്റെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാത്സാഹനം
നല്‍കുമെന്നാണ്. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടില്‍ 250 പുതിയ യാനങ്ങള്‍ കടലില്‍ ഇറക്കണമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാരും പ്രതിപക്ഷവും മല്‍സ്യത്തൊഴിലാളി സംഘടനകളും എല്ലാവരും ഒന്നിച്ച് എതിര്‍ത്തതാണ്.
എന്നിട്ടാണ് 400 ട്രോളറുകള്‍ ഒന്നിച്ച് ഇറക്കുന്ന ദ്രോഹകരമായപദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. മത്സ്യനയത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം അടിസ്ഥാനപ്പെടുത്തിയാണ് ഇഎംസിസി പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഈ പദ്ധതി നടപ്പായിരുന്നെങ്കില്‍ കേരളത്തിന്റെ തീരത്തെ മത്സ്യസമ്പത്ത് മുഴുവന്‍ കൊള്ളയടിക്കപ്പെടുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക