ലക്നോ: ഉത്തര്‍പ്രദേശിലെ ഗൊണ്ട ജില്ലയിലെ 15 വയസുകാരിയെ നാല് പേര് ചേര്‍ന്ന് പീഡിപ്പിച്ചു.
ക്ലാസ് കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഒരു മധ്യവയസ്ക്കനും മൂന്ന് പേരും ചേര്‍ന്ന് ബെല്ബഹാരിയ എന്ന സ്ഥലത്തു നിന്നുമാണ് തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ഒരു കരിമ്ബിന് തോട്ടത്തില്‍ കൊണ്ടുവന്ന് പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ചു.
സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നും പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടിയടെ സ്വഭാവത്തില്‍ വ്യത്യാസം കണ്ടെതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കുട്ടി സംഭവം തുറന്നു പറഞ്ഞത്.
തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക