ഇൻഡോർ: വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് ഇൻഡോർ ബെത്മ സ്വദേശി ഭരത് ഗെഹ്ലോട്ട് (45) ആണ്. ഭാര്യ സാവിത്രി ഗെഹ്ലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഇയാളെ കാണാനില്ലെന്ന് കാട്ടി സാവിത്രി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ഭരതിനെ കാണാനില്ലെന്ന പരാതിയുമായി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സാവിത്രി പൊലീസ് സ്റ്റേഷനിലെത്തിയത്.
ഉത്തർപ്രദേശിൽ 13കാരനെ പീഡിപ്പിച്ചു; പുറത്തുപറയാതിരിക്കാന്‍ 20 രൂപ നല്കി
കൂടുതൽ വിവരങ്ങൾ അറിയാൻ ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങള്‍ക്ക് യുവതി നൽകിയ മറുപടിയിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. പറഞ്ഞത് ഇവർ പലതവണ മാറ്റിപ്പറയാനും തുടങ്ങിയതോടെയാണ് സംശയം സാവിത്രിയിലേക്ക് നീങ്ങിയത്. ഇവർ പൊലീസിനോട് പറഞ്ഞത് മാർച്ച് ഒന്നിന് മൂന്ന് പേർ എത്തിയിരുന്നുവെന്നും ഇവർ ഭർത്താവിനെയും കൂട്ടിപ്പോയി എന്നുമാണ്. എന്നാൽ സംശയം തോന്നിയ പൊലീസുകാർ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സുഹൃത്തുക്കളുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയതായി ഇവർ കുറ്റസമ്മതം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക