ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്ബ് ഒടിഞ്ഞു വീണ് നാല്പ്പത്തിയൊന്നുകാരന് ദാരുണാന്ത്യം. മുംബൈയിലെ പശ്ചിമ ബയാന്ദറില് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്തയാളാണ് അപകടത്തില്‍പെട്ടത്.
ഇന്ന് രാവിലെ 10.09 ഓടെ മകനുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ജഗ്റാം പ്രജാപതി. ഇരുവരും ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. ജഗ്റാമിന്റെ മകന് അമിത്തിനെ ബയാന്ദര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാന്‍ പുറപ്പെട്ടതായിരുന്നു. ക്രോസ് ഗാര്ഡന് സമീപമുള്ള റോഡില്‍ വെച്ച് മരക്കൊമ്ബ് ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. മരക്കൊമ്ബ് വീണതോടെ ബാലന്‍സ് തെറ്റിയ വണ്ടിയില്‍ നിന്നും ജഗ്റാം തെറിച്ചു വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പുറകില്‍ ഇരുന്ന മകന് സ്കൂട്ടറില്‍ നിന്ന് ചാടി രക്ഷപ്പെട്ടതുകൊണ്ട് അപകടം പറ്റിയില്ല. നിസ്സാര പരിക്കുകളോടെ മകന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. രാവിലെ റോഡില്‍ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.
ബൈക്കില്‍ നിന്ന് തെറിച്ചു വീണ ജഗ്റാമിനെ ഉടനെ തന്നെ മിര റോഡിലുള്ള ഇന്ദിര ഗാന്ധി സിവിക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരക്കൊമ്ബ് വീണ് റോഡ് ബ്ലോക്ക് ആയിരുന്നു. അപകടം നടന്ന് ഉടന്‍ തന്നെ മിര ബയാന്ദര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ സ്ഥലത്തെത്തി മരം നീക്കം ചെയ്തു.
തിരക്കേറിയ റോഡില്‍ മരക്കൊമ്ബുകള്‍ വാഹനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നതായി നേരത്തേ നിരവധി തവണ പരാതികളുണ്ടായിരുന്നു. മരത്തിനു നിര്‍മാണ അവശിഷ്ടങ്ങളുടെ കൂമ്ബാരവുമുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള മരം ഇതുമൂലം ദുര്‍ബലമായിരിക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു.
അതേസമയം, അപകടഭീഷണിയുള്ള മരങ്ങള്‍ വെട്ടാത്തതിന് സ്ഥലത്തിന്റെ ഉടമയാണ് ഉത്തരവാദിയെന്ന നിലപാടിലാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍. മരത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും അധികൃതകര്‍ പറയുന്നു. മരം മുറിച്ചു മാറ്റുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ മണ്ണ് പരിശോധന നടത്തേണ്ടതുണ്ട്.
എന്നാല്‍ സംഭവത്തില്‍, മുന്‍സിപ്പാലിറ്റി അധികൃതര്‍ക്കെതിരെ മരണപ്പെട്ട ജഗ്റാമിന്റെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. മഴക്കാലമോ, കാറ്റോ ഇല്ലാത്ത സമയത്ത് മരക്കൊമ്ബ് വീണതില്‍ ഉത്തരവാദിത്തം മുന്സിപ്പിലാറ്റിക്കാണെന്ന് ജഗ്റാമിന്റെ അനന്തരവന് പറയുന്നു. റോഡിലേക്ക് അപകടകരമായ രീതിയില്‍ ചാഞ്ഞു നില്ക്കുന്ന കൊമ്ബുകള്‍ വെട്ടേണ്ട ഉത്തരവാദിത്തം മുന്സിപ്പാലിറ്റിക്കാണെന്ന് അനന്തരവനായ സുശീല്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ അപകടമരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സ്ഥലം ഉടമയേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തിരക്കേറിയ റോഡില്‍ മരക്കൊമ്ബുകള്‍ വാഹനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നതായി നേരത്തേ നിരവധി തവണ പരാതികളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക