ചെറുപ്പകാലത്തെ അഭിലാഷമായിരുന്ന കഥകളിയില്‍ മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന് അരങ്ങേറ്റം കുറിച്ചു . കലാനിലയം ഗോപി ആശാന്റെ കഥകളി പദങ്ങള്‍ക്ക് ഗിരിജ ചുവടുവച്ചപ്പോള്‍ മകള്‍ മഞ്ജു വാര്യര്‍ക്കും അത് അഭിമാന മുഹൂര്‍ത്തമായി. അമ്മയുടെ സ്വപ്നസാക്ഷാത്ക്കാരത്തിന് സാക്ഷിയാകാന്‍ മഞ്ജു വാര്യരും എത്തിയിരുന്നു.
ശിവരാത്രിയുടെ ഭാഗമായി പെരുവനം ക്ഷേത്രത്തില്‍ നടന്ന കല്യാണ സൗഗന്ധികം കഥകളിയില്‍ പാഞ്ചാലിയായാണ് ഗിരിജ അരങ്ങേറ്റം നടത്തിയത്. ഒന്നരക്കൊല്ലം മുമ്ബാണ് കലാനിലയം ഗോപിയുടെ ശിക്ഷണത്തില്‍ ഗിരിജാ മാധവന് കഥകളി അഭ്യസിച്ചു തുടങ്ങിയത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു പഠനം.
കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയെയാണ് ഗിരിജ അവതരിപ്പിച്ചത്. മക്കളായ മഞ്ജു വാര്യരും മധു വാര്യരും കഥകളി പഠനത്തെ പ്രോത്സാഹിപ്പിച്ചു എന്ന് ഗിരിജ പറഞ്ഞു. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നതിനാല്‍ പഠനം ബുദ്ധിമുട്ടായില്ല. ഗിരിജ മാധവന് കഥകളിക്ക് ഒപ്പം മോഹിനിയാട്ടവും പരിശീലിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക