സമൂഹ മാധ്യമങ്ങളിൽ െതാഴുകയ്യോടെ കണ്ണീരൊഴുക്കി കാമരാജ് പറയുന്ന വാക്കുകൾ വലിയ ചർച്ചയാവുകയാണ്. സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചതായും മൂക്കിൽ രക്തസ്രാവമുണ്ടായതായും ആരോപിച്ച് ബെംഗളൂരു യുവതി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് നിരപരാധിയാണെന്ന് തൊഴുത് പറഞ്ഞ് യുവാവിന്റെ വിഡിയോ എത്തുന്നത്. വിഡിയോ വൈറലായതോടെ പ്രമുഖ താരങ്ങൾ അടക്കം യുവാവിനെ പിന്തുണച്ച് സത്യമറിയണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി.
ബോളിവുഡ് താരമായ പരിനീതി ചോപ്രയും ട്വിറ്ററിലൂടെ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിലെ സത്യാവസ്ഥ കണ്ടു പിടിക്കണമെന്നും. സൊമാറ്റോ ജീവനക്കാരന് നിരപരാധിയാണെന്നാണ് താന്‍ കരുതുന്നതെന്നും അങ്ങനയെങ്കില്‍ യുവതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നുമാണ് പരീനീതി ചോപ്ര കുറിച്ചു.
ഇതിനായി എന്ത് സഹായം നൽകാനും ഒരുക്കമാണെന്ന് അവർ വ്യക്തമാക്കി. ജോലി പോയ യുവാവിന്റെ ചിത്രവും അയാളുടെ കണ്ണീരും കുടുംബത്തിന്റെ അവസ്ഥയും ഇപ്പോൾ സൈബർ ലോകത്ത് വൈറലാവുകയാണ്.
മേക്ക് അപ് ആർട്ടിസ്റ്റും മോഡലുമായ ഹിതേഷ ചന്ദ്രാനിയാണ് പരാതിക്കാരി. ‘ഭക്ഷണവുമായി എത്തിയപ്പോൾ അവർ എന്നെ ചീത്ത പറഞ്ഞു. വാതിലിനടുത്തുള്ള ചെരുപ്പ് സ്റ്റാൻഡിൽനിന്ന് ചെരുപ്പ് എടുത്ത് അടിക്കാൻ തുടങ്ങി.
ഞാൻ ഞെട്ടിപ്പോയി. സുരക്ഷയ്ക്കായി ഞാൻ അവളുടെ കൈ തടുത്തു. യുവതിയുടെ കയ്യിലെ മോതിരം അവളുടെ മൂക്കിൽ തട്ടി പരുക്കുണ്ടായി. ഞാൻ അവരെ ഇടിച്ചിട്ടില്ല. ഭയപ്പെട്ട ഞാൻ ഉടനെ സ്ഥലം വിട്ടു’– കാമരാജ് പറയുന്നതിങ്ങനെയാണ്. യുവതി പിന്തുടർന്നു പിന്നെയും അടിച്ചുകൊണ്ടിരുന്നു.
ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് എന്റെ മുഴുവൻ സമയ ജോലിയാണ്. ഒരിക്കലും അവരെ അധിക്ഷേപിട്ടില്ല. ആദ്യം മോശമായി പെരുമാറിയതു ചന്ദ്രാനിയാണ്. പേടി കൊണ്ടുള്ള പ്രതികരണമായിരുന്നു എന്റേത്.
ഞാൻ വല്ലാതെ പരിഭ്രാന്തനായി. ആ നിമിഷത്തിൽ അങ്ങനെ ചെയ്തതാണ്, മനഃപൂർവമല്ല.’– തന്റെ അറസ്റ്റിനെക്കുറിച്ചും ജാമ്യത്തെക്കുറിച്ചും കരഞ്ഞുകൊണ്ട് കാമരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക