നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചനയുമായി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. സ്ഥാനാര്‍ത്ഥിത്വം 100 ശതമാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്തിമതീരുമാനം ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആരോഗ്യഅവസ്ഥയെക്കുറിച്ച് കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരായ മൂന്നു പേര് കാര്യങ്ങള്‍ തീരുമാനിക്കും. നിലവില്‍ ആരോഗ്യനില ഭേദപ്പെട്ട നിലയിലാണ്. എന്നാലും പൂര്‍ണമായി വിശ്രമിക്കാതെ പ്രചരണ രംഗത്തിറങ്ങാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകള്‍: ”ഞാന്‍ ആശുപത്രിയിലാണ്. ന്യുമോണിയ ചികിത്സയിലാണ്. എന്റെ അവസ്ഥയെക്കുറിച്ച് കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ആശുപത്രി റിപ്പോര്‍ട്ട് അവര്‍ക്ക് കിട്ടും. എന്നിട്ട് മാത്രമേ അതിനെക്കുറിച്ച് എനിക്ക് നിര്‍ദേശം തരൂ.
എന്റെ സ്ഥാനാര്‍ത്ഥിത്വം 100 ശതമാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്രമന്ത്രിമാരായ മൂന്നു പേര് തീരുമാനിക്കും. എന്റെ ആരോഗ്യത്തിന്റെ അവസ്ഥ ശരിയാകണം. നിലവില്‍ ആരോഗ്യനില ഭേദപ്പെട്ട നിലയിലാണ്.
എന്നാലും പൂര്‍ണമായി വിശ്രമിക്കാതെ പ്രചരണ രംഗത്തിറങ്ങാന്‍ കഴിയില്ല. എങ്കിലും പോരാട്ടം ആണ് മുഖ്യമെങ്കില്‍ ആരോഗ്യം നോക്കാതെ ഇറങ്ങും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക