തന്നോട് പാർട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ നേമത്ത് മത്സരിയ്ക്കാൻ തയ്യാറാകുമായിരുന്നു എന്ന് ശശി തരൂർ എം.പി. അതേസമയം, മത്സരിയ്ക്കണമെന്ന ആവശ്യവുമായി തന്നെ ആരും സമീപിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എം.പി ആയതുകൊണ്ട് തന്നെ നിയമസഭയിലേക്ക് മത്സരിയ്ക്കാൻ ആഗ്രഹം ഉണ്ടായിരുന്നില്ലെന്നും എന്നാൽ പാർട്ടി ആവശ്യപ്പെട്ടിരുന്നു എങ്കിൽ തീർച്ചയായും താൻ മത്സരിയ്ക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘നാം ക്യാഹെ ആപ്കാ..; ‘കുറുപ്പ് , സുകുമാര കുറുപ്പ്’ ; ത്രില്ലടിപ്പിച്ച് കുറുപ്പ് ടീസർ
ഐക്യരാഷ്ട്ര സഭയിൽ നിന്ന് തിരിച്ചെത്തിയ തന്നെ പാർട്ടിയിൽ ചേരുന്നതിനായി ബിജെപിയും സിപിഎമ്മും സമീപിച്ചിരുന്നുവെങ്കിലും തനിയ്ക്ക് യോജിച്ച പാർട്ടി എന്ന നിലയിൽ താൻ കോൺഗ്രസിൽ ചേരുകയായിരുന്നുവെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. കാലഹരണപ്പെട്ട ആശയങ്ങളുടെ പുറത്തുള്ളതാണ് സി.പി.എം എങ്കിൽ വര്‍ഗീയതയാണ് ബി.ജെ.പിയുടെ ആശയം. ഇവ രണ്ടുമായും തനിയ്ക്കൊരിക്കലും യോജിക്കാൻ സാധിക്കുമായിരുന്നില്ല. എല്ലാവരും ഇഷ്ട്ടപെടുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും അധ്യക്ഷ സ്ഥാനം അദ്ദേഹം രാജി വച്ചത് ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരത്തിലെത്തിയാല്‍ പൗരത്വനിയമം പിന്‍വലിക്കും: മന്മോഹന് സിംഗ്
പ്രതികരിക്കാൻ ഇവിടെ എഴുതുക