മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ മനസില്‍ എന്നും ഒരു സംവിധായകന് ഉണ്ടായിരുന്നുവെന്ന് സംവിധായകന് സത്യന് അന്തിക്കാട്. വരവേല്‍പ്പ് എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് സീന്‍ ചിത്രീകരിച്ചത് മോഹന്‍ലാല്‍ ആയിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ബറോസിന്റെ പൂജയില്‍ സംസാരിക്കവെയാണ് അന്തിക്കാട് ഇക്കാര്യം പറഞ്ഞത്.
വരവേല്‍പ്പിലെ ബസ് തല്ലി പൊളിക്കുന്ന സീനില്‍ ഒരു ഫൈറ്റ് സീക്വെന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ചില കാരണങ്ങളാല്‍ ഫൈറ്റ് മാസ്റ്ററായ ത്യാഗരാജ് സാറിന് എത്തിച്ചേരാനായില്ല. എന്തു ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴാണ് ലാല്‍ നമുക്ക് ഇത് ചെയ്യാമെന്ന് പറയുന്നത്.
അങ്ങനെ ആ ഫൈറ്റ് സീന്‍ സംവിധാനം ചെയ്തത് മോഹന്‍ലാലാണ്. അദ്ദേഹം അഭിനയിക്കുന്നത് സ്വയം അറിയാതെയാണ്. അതിന് വേണ്ടി പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും ചെയ്യാറില്ല. അതു പോലെ തന്നെ സംവിധാനത്തിലും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണ് സത്യന് അന്തിക്കാട് പറഞ്ഞത്.
‘വര്‍ഷങ്ങള്‍ക്കു മുമ്പ് ആരും ചിന്തിച്ചിട്ടുപോലും കാണില്ല, ഇങ്ങനെയൊരു മുഹൂര്‍ത്തം ഉമ്ടാകുമെന്നും. നമ്മള് എല്ലാം ഈ പൂജയ്ക്ക് എത്തുമെന്നും. മലയാള സിനിമയിലെ ഏറ്റവും പ്രവര്‍ത്തി പരിചയമുള്ള സംവിധായകനായാവും മോഹന്‍ലാല്‍ അരങ്ങേറാന്‍ ഒരുങ്ങുന്നത്. ലാലിന്റെ മനസില്‍ എന്നും ഒരു സംവിധായകന് ഉണ്ടായിരുന്നു എന്ന് ഞങ്ങളെല്ലാം തിരിച്ചറിഞ്ഞതാണ്.
പണ്ട് വരവേല്‍പ്പ് എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ ആ ബസ് തല്ലിപ്പൊളിക്കുന്ന രംഗത്തില്‍ ചെറിയൊരു ഫൈറ്റ് സീക്വെന്‍സ് ഉണ്ട്. ഷൂട്ടിന്റെ അവസാന നിമിഷത്തില്‍ ഫൈറ്റ് മാസ്റ്ററായ ത്യാഗരാജ് സാറിന് എത്തിച്ചേരായില്ല. ഏത് മാസ്റ്ററിനെ കൊണ്ടുവന്ന് ആ ഫൈറ്റ് സീന്‍ ചിത്രീകരിക്കും എന്ന ടെന്‍ഷനിലായിരുന്നു ഞാന്‍.
അപ്പോള്‍ ലാല്‍ പറഞ്ഞു, ത്യാഗരാജ് മാസ്റ്ററുടെ അനുഗ്രഹം ഉണ്ടായാല്‍ മതി, നമുക്ക് തന്നെ ഇത് ചെയ്യാമെന്ന്. അങ്ങനെ അന്ന ആ ഫൈറ്റ് സീന്‍ സംവിധാനം ചെയ്തത് മോഹന്‍ലാലാണ്. ലാലിന്റെ മനസില്‍ സംവിധായകന് ഉണ്ട്.
ഉണ്ടായെ തീരൂ. അദ്ദേഹം അഭിനയിക്കുന്നത് പോലും സ്വയം അറിയാതെയാണ്. അതിനു വേണ്ടി പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ എടുക്കാറില്ല. ആ കഴിവ് സംവിധാനത്തിലും ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക