ഡൽഹി: ബിജെപി എംപിയും പ്രശസ്ത നടിയുമായ കിരണ്‍ ഖേര്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് മുംബൈയില്‍ ചികിത്സയില്‍. ചണ്ഡിഗണ്ഡ് ബിജെപി പ്രസിഡന്റ് അരുണ്‍ സൂദാണ് ഇക്കാര്യം അറിയിച്ചത്. ഭര്‍ത്താവും നടനുമായ അനുപംഖേര്‍ ട്വിറ്ററില്‍ ഈ വിവരം സ്ഥിരീകരിച്ചു. എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ക്കുറിച്ചു.
ചണ്ഡിഗഢില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പിജിഐഎംആര്‍) വൈദ്യപരിശോധനയ്ക്ക് ശേഷമാണ് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. രോഗം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി ഡിസംബര്‍ 4 നാണ് മുംബൈയിലേക്ക് പോയതെന്നും വാര്‍ത്താസമ്മേളനത്തിലൂടെ അരുണ്‍ സൂദ് അറിയിച്ചു. നാലുമാസത്തെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചെങ്കിലും മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ സ്ഥിരമായി പരിശോധന നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
കിരണ്‍ ഖേര്‍ 2014 ലാണ് ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരുന്നത്. രാഷ്ട്രീയത്തില്‍ ചേര്‍ന്നിട്ടും കിരണ്‍ കലാരംഗം ഉപേക്ഷിച്ചില്ല. ഇന്ത്യയിലെ തന്നെ പ്രധാന റിയാലിറ്റിഷോകളില്‍ വിധി കര്‍ത്താവായും കിരണ്‍ സുപരിചിതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക