സിപിഐഎം കേന്ദ്രങ്ങളില്‍ നിന്നും ഇപ്പോൗഴും സൈബര്‍ ആക്രമണം തുടരുകയാണെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമ. സിപിഐഎമ്മിന്റെ പ്രചരണം വടകരയില്‍ ശക്തമാണെന്നും കെകെ രമ അഭിപ്രായപ്പെട്ടു.
വടകരയില്‍ പിണറായി വിജയന്റെ പരിപാടി ഇല്ലായിരുന്നു. പക്ഷെ ഇവിടെ മുഖ്യമന്ത്രിയുടെ പരിപാടി വെച്ചു. സിപിഐഎമ്മിന്റെ എല്ലാ നേതാക്കളും വടകരയില്‍ വന്ന് പ്രസംഗിച്ചു. എല്ജെഡിയു
ടെ നേതാക്കള്‍ കാര്യമായി വന്നത് കണ്ടിട്ടില്ലെന്നും കെകെ രമ പറഞ്ഞു.
സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. ചിരിച്ച് വോട്ട് പിടിക്കുന്നതിനെയും ചിരിച്ച് പറയുന്നതിനെയുമൊക്കെ പരിസഹിക്കുന്നുണ്ടെന്നും കെകെ രമ പറഞ്ഞു. ആര്‍എംപിയുടെ രൂപീകരണ ലക്ഷ്യം ബലികഴിച്ചുകൊണ്ടാണ് യുഡിഎഫുമായി കൈകോര്‍ത്തതെന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിനും രമ മറുപടി നല്കി.
‘ഞങ്ങള്‍ ശക്തമായി ഇടതുപക്ഷ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയപ്പോഴാണല്ലോ ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. അതെന്തേ അവര്‍ പറയാത്തത്. പിന്നെ ഇവിടെ ആരാണ് ഇടതുപക്ഷം, ആരാണ് വലതു പക്ഷം? ചോദ്യം വളരെ പ്രസ്ക്തമല്ലേ. ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമാണോ സിപിഐമ്മിന്റെ ഭാഗത്ത് നിന്നും കണ്ടു കൊണ്ടിരിക്കുന്നത്. ധര്‍മ്മടത്ത് എത്ര പണക്കൊഴുപ്പിലാണ് പിണറായി വിജയന്റെ പരിപാടി നടത്തിയത്. ഇടതുപക്ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങളാണോ അതൊക്കെ. ഇടതുപക്ഷം ആരാണ് എന്ന ചോദ്യം ഏറ്റവും പ്രസക്തമാണ്. ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ വേണ്ടി പോരാട്ടം നടത്തുകയാണ്. എല്ലാവര്ക്കും ജീവിക്കാന്‍ കഴിയണം. എല്ലാവര്ക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയണം,’ കെകെ രമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക