അമ്പലത്തില്‍ തൊഴാനെത്തിയ തന്നെ തടഞ്ഞുവെച്ച് സിപിഐഎം പ്രാദേശിക നേതാക്കള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്.
കഴിഞ്ഞ ദിവസം ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പാളയം പ്രദീപിനൊപ്പം വിളക്കുപൂജയില്‍ പങ്കെടുക്കാനെത്തിയ തന്നെ ഇടതുപ്രവര്‍ത്തകര്‍ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടില്ലെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടി രമ്യ ഡിജിപിക്കും പാലക്കാട് പൊലീസ് സൂപ്രണ്ടിനും പരാതി നല്കി.
അമ്പലത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ സിപിഐഎം പ്രവര്‍ത്തകര്‍ അപമാനിക്കുന്നുവന്ന്് എംപിയും ഒപ്പമുണ്ടായിരുന്നവരും സംഭവം നടക്കുമ്പോള്‍ തന്നെ പൊലീസിനെ വിവരമറിയിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. പിന്നീട് പൊലീസ് സംരക്ഷണത്തില്‍ പൂജയില്‍ പങ്കെടുത്ത ശേഷമാണ് രമ്യ ഹരിദാസ് മടങ്ങിയത്.
സിപിഐഎം പ്രാദേശിക നേതാവും കിഴക്കഞ്ചേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ കലാധരന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് രമ്യയുടെ പരാതി.
സംഭവം സൂചിപ്പിച്ച് കഴിഞ്ഞ ദിവസം രമ്യ ഹരിദാസ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വിശ്വാസികളെ നിങ്ങള്‍ക്ക് ഇത്ര ഭയമാണോയെന്നും ജാതീയത നിങ്ങളുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ലല്ലോ എന്നും പോസ്റ്റിലൂടെ രമ്യ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക