കണ്ണൂര്‍: പാനൂരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ത്ത സമാധാന യോഗം ബഹിഷ്കരിച്ചത് പൊലീസിന്റെ നടപടികളിലുള്‍പ്പെടെ പ്രതിഷേധിച്ചെന്ന് യുഡിഎഫ് നേതാക്കള്‍.
മന്‍സൂറിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടാണ് നാട്ടുകാര്‍ കൈമാറിയെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും മറ്റ് പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സിപിഐഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് ക്രൂരമായി മര്‍ദിക്കുകയാണെന്നും ഇവര്‍ പറയുന്നു. വ്യാഴാഴ്ച എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യത്ത് നിസ്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.. കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയവരാണ് യോഗം ബഹിഷ്കരിച്ചതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക