പാനൂര്‍ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം ബഹിഷ്കരിച്ച യുഡിഎഫ് നടപടി ശരിയായില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്.
യുഡിഎഫ് നടപടി യോഗത്തെ അപമാനിച്ചതിന് തുല്യമാണെന്നും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ വഴി നല്കുന്ന സന്ദേശം ആക്രമത്തിന് പ്രേരണയാവുമെന്നും എംവി ജയരാജന് പറഞ്ഞു.
മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ അതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും എംവി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
അക്രമത്തില്‍ പിടിയിലായ മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ പകുതിപേരും മറ്റു ജില്ലയില്‍ പെട്ടവരാണ്. അവരെയവിടെ എത്തിക്കണമെങ്കില്‍ ആസൂത്രണമില്ലാതെ നടക്കുമോ.
ലീഗ് നേതാക്കളുടെ മൗനമാണ് ഈ അക്രമത്തിന് കാരണം. അക്രമം നടത്തിയവരെ പൊലീസ് പിടിക്കുമ്പോള്‍ അവരെയും ആക്രമിച്ചെന്നും എംവി ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക