ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും തകര്‍ന്നു.ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബാറ്റിംഗ് പ്രകടനത്തിനു മുന്നില്‍ മറുപടിയില്ലാതെ ചെന്നൈ ആദ്യമത്സരത്തില്‍ ഏഴുവിക്കറ്റിന് അടിയറവു പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ പന്തിന് ശുഭാരംഭം… സീനിയര്‍ ധോണി മറക്കാനാഗ്രഹിക്കുന്ന മത്സരം
ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. ഓപ്പണര്‍മാരായ പൃഥ്വി ഷാ 38 പന്തില്‍ 72, ശിഖര്‍ ധവാന് 54 പന്തില്‍ 85 എന്നിവരുടെ പ്രകടനങ്ങള്‍ മതിയാവുമാവുമായിരുന്നു ഡല്‍ഹിക്ക് കൂളായി ജയിക്കാന്‍. ഇരുവരും ചെന്നൈയ്ക്കു മേല്‍ തകര്‍ത്തു കളിച്ചതോടെ ചെന്നെയ്ക്ക് പ്രതീക്ഷകള്‍ നഷ്ടമായി.
ഫീല്‍ഡിങ്ങിലും അമ്പേ പിഴച്ചു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മോശം തുടക്കമായിരുന്നു ചെന്നൈയുടേത്. ഓപ്പണര്‍മാരായ രാജു ഗെയ്ക്വാദും, ഫാഫ് ഡുപ്ലേസിയും തുടക്കത്തില്‍തന്നെ പുറത്തായി. സുരേഷ് റെയ്ന 36 പന്തുകള്‍ നേരിട്ട റെയ്ന 54 റണ്‍സെടുത്തു.
മധ്യനിര താരങ്ങളുടെ മികവിലാണ് ചെന്നൈ മികച്ച സ്കോറിലേക്കെത്തിയത്. മൊയീന്‍ അലി 36, അംബാട്ടി റായുഡു-23, രവീന്ദ്ര ജഡേജ പന്തില്‍ 26, സാം കറന് 34 എന്നിവര്‍ ചെന്നൈയ്ക്ക് മോശമല്ലാത്ത സ്ക്കോര്‍ നല്കി. എന്നാല്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി നിരാശപ്പെടുത്തി. പൂജ്യത്തിനു പുറത്തായി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട ധോണി ബോള്‍ഡാവുകയായിരുന്നു. ഡല്‍ഹിക്കായി ക്രിസ് വോക്സ്, ആവേശ് ഖാന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനും ടോം കറനും ഓരോ വിക്കറ്റും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക