ന്യൂഡൽഹി : കോവിഡ് വ്യാപനം കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.
വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ, ഉദ്യോഗസ്ഥർ എന്നിവരുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും. 10, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്താനാണ് സിബിഎസ്ഇ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പല സംസ്ഥാനങ്ങളിലും ബോർഡ് പരീക്ഷയ്ക്കെതിരെ എതിർപ്പു ശക്തമാവുകയാണ്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ ബോർഡ് പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി
തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് വ്യാപനത്തിന്റെ ഹോട്സ്പോട്ടുകളായി പരീക്ഷാ കേന്ദ്രങ്ങൾ മാറുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. ഡൽഹിയിലെ 6 ലക്ഷം കുട്ടികളാണ് ബോർഡ് പരീക്ഷയിൽ പങ്കെടുക്കുക. പരീക്ഷാ കേന്ദ്രങ്ങളിലെ ചുമതലക്കാരായി ഒരു ലക്ഷത്തോളം അധ്യാപകരുമുണ്ടാവും.
കോവിഡ് വ്യാപനം വലിയതോതിൽ കൂടാൻ ഇതു കാരണമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ ജീവനും ആരോഗ്യവും
പ്രധാനമാണ്. ഇതു കണക്കിലെടുത്ത് പരീക്ഷകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്ന് കേജ്രിവാൾ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക