ഭോപ്പാല്‍: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോള്‍ മിക്ക സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു വരികയാണ്. മിക്കയിടങ്ങളിലും നിരോധനാജ്ഞ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതും മിക്കയിടത്തും വെല്ലുവിളിയാകുന്നുണ്ട്. ആരോഗ്യവിദഗ്ധരുടെ ദൗര്‍ലഭ്യം മൂലം കോവിഡ് സാമ്ബിളുകള്‍ ശേഖരിക്കുന്നതിനായി പൂന്തോട്ടക്കാരനെ നിയമിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍. മധ്യപ്രദേശ് സാഞ്ചിയിലെ സര്‍ക്കാര്‍ സിവില്‍ ആശുപത്രിയില്‍ നിന്നുള്ള ഈ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സംസ്ഥാന ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിയുടെ മണ്ഡലത്തിലുള്ള ആശുപത്രിയിലാണ് പൂന്തോട്ടം സൂക്ഷിപ്പുകാരന് കോവിഡ് പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിക്കുന്നത്. ഭോപ്പാലില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെയുള്ള സാഞ്ചി ലോകപൈത്യകപട്ടികയില് ഉള്‍പ്പെടുന്ന മേഖല കൂടിയാണ്. –
ഇവിടെ സര്‍ക്കാര്‍ ആശുപത്രിയിലെ പൂന്തോട്ടക്കാരനായ ഹല്‍കെ റാം എന്നയാള്‍ ആളുകളില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ബ്ലോക്ക് മെഡിക്കല്‍ ഓഫീസറാണ് തനിക്ക് ഈ ചുമതല നല്‍കിയതെന്നാണ് ദിവസവേതനക്കാരനായ റാം പറയുന്നത്.
ജീവനക്കാരുടെ ദൗര്‍ലഭ്യം മൂലമാണ് സാമ്ബിളുകള്‍ ശേഖരിക്കുന്നതിന് തോട്ടക്കാരന്റെ സഹായം തേടിയതെന്നാണ് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജ്യശ്രീ തിഡ്കെ അറിയിച്ചത്. ‘ ആശുപത്രിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക