തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ കെപിസിസിയുടെ നടപടി വൈകും. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമേ തുടര്‍നടപടികളിലേക്ക് അന്വേഷണ സമിതി നീങ്ങുകയുള്ളൂ.
പത്ത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടിരുന്നു.
പോസ്റ്റര്‍ വിഷയവും, മണ്ഡലത്തിലെ പ്രചരണത്തിലുണ്ടായ മറ്റ് വീഴ്ചകളെ കുറിച്ച് അന്വേഷിക്കാനുമാണ് കെപിസിസി, മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചത് എന്നാല്‍, സമിതി ചെയര്‍മാനായ കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്സണ് എബ്രഹാമും മറ്റ് അംഗങ്ങളും ആദ്യവട്ട സിറ്റിങ്ങിന് ശേഷം തിരിവനന്തപുരത്ത് നിന്നും മടങ്ങി.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സമിതി അംഗങ്ങള്‍ക്ക് അവരവരുടെ ജില്ലകളില്‍ ചുമതലകള്‍ ഉള്ളതിനാലാണ് തിരികെ മടങ്ങിയത്.
മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മൊഴികള്‍ രേഖപ്പെടുത്താനുള്പ്പടെയുള്ള നടപടികള്‍ ബാക്കിയുള്ളതിനാല്‍, തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമേ സമിതിയുടെ സിറ്റിംഗ് പൂര്‍ത്തിയാകൂ.
വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചകള്‍ ശ്രദ്ധയില്‍പെട്ടിരുന്നെന്ന് മുല്ലപ്പള്ളി തന്നെ വ്യക്തമാക്കിയിരുന്നു.
ആക്രിക്കടയില്‍ പോസ്റ്ററുകള്‍ കണ്ടെത്തിയതിന് പിന്നാലെ വീണയുടെ വോട്ട് അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ വാഴത്തോട്ടത്തില്‍ കണ്ടെത്തിയതും പ്രാദേശിക നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക