കെ.എം. ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത 47 ലക്ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുസ്ലീം ലീഗ്. പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കെ.പി.എ. മജീദ്. അതേസമയം, കെ.എം. ഷാജിയെ വിജിലന്‍സ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്യലിനായി ഹാജരായ കെ.എം ഷാജി എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഷാജി ഹാജരായത്.
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കെ.എം ഷാജിക്ക് ഇന്നലെ വൈകിട്ട് വിജിലൻസ് നോട്ടിസ് നൽകിയിരുന്നു.
ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ നിന്ന് കണ്ടെടുത്ത പണം, സ്വർണം എന്നിവയുടെ ഉറവിടം, കണ്ടെടുത്ത 77 രേഖകൾ സംബന്ധിച്ച വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക