കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ശക്തമാകുകയാണ്. കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധിക്കാൻ കടുത്ത നടപടികളുമായാണ് രാജ്യം മുന്നോട്ട് പോകുന്നത്. പല സംസ്ഥാനങ്ങളും ജില്ലകളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, കോവിഡ് വാക്സിനേഷനും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം മേയ് പകുതിയോടെ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് പഠനം
എന്നാൽ കോവിഡ് വാക്സിൻ സംബന്ധിച്ച് ഇപ്പോൾ വ്യാപക പരാതിയാണ് ഉയർന്നുക്കൊണ്ടിരിക്കുന്നത്. വാക്സിനേഷൻ നടത്തുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താനാകുന്നില്ലെന്നാണ് വ്യാപകമായി ഉയരുന്ന പരാതി. പലയിടങ്ങളിലും ഉച്ചയാകുന്നതിനു മുൻപ് തന്നെ രജിസ്ട്രേഷൻ അവസാനിക്കുന്ന സ്ഥിതിയാണുണ്ടായത്. പിന്നീട് രജിസ്റ്റർ ചെയ്യാനുള്ള സൈറ്റിൽ അതിനു സാധിക്കാതെ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയുണടായി എന്നാണ് പരാതി. അതേസമയം, വാക്സിൻ ലഭ്യത അനുസരിച്ച് മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സാധ്യമാകുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക