കൊച്ചി: വൈഗ കൊല കേസിലെ പ്രതി പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഇന്ന് കൊച്ചിയില്‍ എത്തിക്കും. . ഗോവയിലെത്തിച്ചുള്ള തെളിവെടുപ്പ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു.
ആറ് ദിവസം നീണ്ട തെളുവെപ്പിന് ശേഷമാണ് സനു മോഹനെ ഇന്ന് കൊച്ചിയില്‍ എത്തിക്കുന്നത്. അന്വേഷണ സംഘം സനു മോഹന്‍ സ്ഥിരമായി പോവാറുള്ള ചൂതാട്ട കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഈ സ്ഥലങ്ങളില്‍ സാനു മോഹന്‍ സുഹൃത്തുക്കള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഗോവയില്‍ പ്രധാനമായും മുരുഡേശ്വറില്‍ ആണ് തെളിവെടുപ്പ് നടത്തിയത്.
സിറ്റി പോലീസ് കമ്മീഷ്ണറുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം കൊച്ചിയില്‍ തിരിച്ചെത്തിയാല്‍ യോഗം ചേരും.അടുത്ത ദിവസങ്ങളില്‍ സനുവിന്റെ ആലപ്പുഴയിലെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കൊച്ചിയില്‍ എത്താന്‍ അറിയിച്ചിട്ടുണ്ട്. ഇവരുമായി ഒരുമിച്ചിരുത്തി സനുവിനെ ചോദ്യം ചെയ്യും.
മുരുഡേശ്വറിലെ ഉള്‍കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ലൈഫ് ഗാര്‍ഡ് വന്ന് രക്ഷിച്ചെന്നാണ് സനു മോഹന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് സത്യമാണോയെന്ന് പരിശോധിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് കോയമ്ബത്തൂര്‍, സേലം, ബെംഗളൂര് എന്നിവിടങ്ങളില്‍ നടത്തിയിരുന്നു. സനുമോഹന്്റെ കടബാധ്യകളെ കുറിച്ച് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ങ്റെ മുംബെയില്‍ നേരിട്ടെത്തിവിശദമായി അന്വേഷിച്ചതിനാല്‍ മുംബൈയിലെ തെളിവെടുപ്പ് ഒഴിവാക്കിയിരുന്നു.
വൈഗയെ പുഴയില്‍ തള്ളിയ ശേഷം സനു മോഹന്‍ സഞ്ചരിച്ച വഴികളിലൂടെയാണ് അന്വേഷണ സംഘം സഞ്ചരിച്ചത്. തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാര്‍ വിറ്റ സ്ഥാപനത്തില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തിയത്. കാര്‍ വിറ്റ ശേഷം കോയമ്ബത്തൂര്‍ നഗരത്തില്‍ തന്നെയുള്ള സ്വകാര്യ ലോഡ്ജിലാണ് സനു മോഹന്‍ തങ്ങിയത്. വൈഗയുടെ മാലയും മോതിരവും വിറ്റ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക