സംസ്ഥാന സർക്കാരിന് നേരെ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കേന്ദ്രത്തിന്റെ വാക്സിൻ വിതരണത്തെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സർക്കാരിന് കേരളത്തിലെ വാക്സിൻ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് ജീവന് ഭീഷണിയാകുമെന്ന് ചിന്തിക്കാൻ കഴിയുന്നില്ലേ എന്ന് മുരളീധരൻ ചോദിച്ചു. കേരളത്തിൽ ഒന്നാം നമ്പർ ആരോഗ്യ വകുപ്പാണുള്ളതെന്ന് അവകാശപ്പെടുന്നവരെല്ലാം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് വാക്സിൻ വിതരണ കേന്ദ്രത്തിൽ ഇന്നുണ്ടായ തിരക്ക് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ വിമർശനം.
വില കുറയ്ക്കാന്‍ പറ്റുമോ?; വാക്സിന് നിര്‍മാതാക്കളോട് കേന്ദ്രം
വാക്സിൻ വിതരണ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ചൂണ്ടിക്കാണിച്ചിട്ടും എന്തുക്കൊണ്ട് ആരോഗ്യവകുപ്പ് കണ്ണടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം വാക്സിൻ ലഭിക്കാതെ മടങ്ങിയവരാണ് ഇന്ന് കേന്ദ്രങ്ങളി എത്തിയത്. ഇതാണ് തിക്കും തിരക്കും വർധിക്കാൻ കാരണം. സാമൂഹിക അകലം ഉൾപ്പെടെ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കാതെയാണ് വാക്സിനേഷൻ നടന്നത്. വാക്സിൻ സ്വീകരിക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നതോടെ മൂന്ന് പേർ കുഴഞ്ഞുവീണു. ഇക്കാര്യം വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
കീഴ് ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു; തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക