തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് വോട്ടുതേടിയ മലയിന്‍കീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷിനെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സസ്പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിെന്റ പേരിലാണ് സസ്പെൻഷൻ.
കാട്ടാക്കടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ബൂത്തിലിരുന്ന് പാര്‍ട്ടി സ്ലിപ്പുകള്‍ അടക്കം വിതരണം ചെയ്യുകയും വോട്ടുതേടുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവിധേയമായാണ് എ.എസ്.ഐ ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്.
കൂടാതെ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിത്തിനെയും സസ്പെൻഡ് ചെയ്തിരുന്നു. സമൂഹമാധ്യമം വഴി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് തേടിയെന്ന പരാതിയിലാണ് അജിത്തിനെ സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക