കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ യുവാവിന് ലഭിച്ചത് യുപി സ്വദേശി അതേ മൊബൈൽ നമ്പർ നൽകി വാക്സീൻ എടുത്തതായ സന്ദേശം.
ആദ്യ ഡോസ് യുപിക്കാരിയായ സ്ത്രീ എടുത്തതായും അധികൃതർ യുവാവിനെ അറിയിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിന് അധികൃതർക്കും ഉത്തരമില്ല. കൊല്ലം സ്വദേശിയാണ് പരാതിക്കാരൻ.
രജിസ്ട്രേഷന് നടപടികൾ പൂര്‍ത്തിയാക്കി വാക്സീനെടുക്കാൻ ചെന്നയാളെ അധികൃതർ മടക്കി അയച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഏഴുകോൺ സ്വദേശിയായ അജിത്ത്കുമാറാണ് പ്രിന്റ് ഔട്ട് സഹിതം വാക്സീനേഷൻ കേന്ദ്രത്തിൽ എത്തിയെങ്കിലും മടങ്ങേണ്ടി വന്നത്.
കൂടുതൽ ഡോസ് എത്തിയതോടെ സംസ്ഥാനത്തെ വിവിധ വാക്സീനേഷന് കേന്ദ്രങ്ങളിലെ പരാതി വേഗത്തിൽ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ . വെബ്സൈറ്റിലെ തകരാറുകൾ പരിഹരിക്കാൻ ശ്രമിക്കുന്നതായും വോളന്റിയർമാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക