കോവിഡ് രോഗിയായ മകന് മരുന്ന് ലഭിക്കുവാനായി ചീഫ് മെഡിക്കൽ ഓഫീസറുടെ കാലുപിടിച്ച് അപേക്ഷിച്ച അമ്മയുടെ പ്രാർഥനകളും നെട്ടോട്ടവും വിഫലം. മരുന്ന് കിട്ടാതെ അമ്മയുടെ മകൻ മരിച്ചു. വികാസ് എന്ന 24–കാരനെയാണ് അമ്മയ്ക്ക് നഷ്ടമായത്. ഇഞ്ചക്ഷനായുള്ള റെംഡെസിവിർ മരുന്നിനായാണ് അമ്മ കേണ് അപേക്ഷിച്ചത്. ഇതിന്റെ വിഡിയോ പുറത്തു വനിനരുന്നു.
#WATCH Noida | Families of #COVID19 patients touch the feet of Chief Medical Officer (CMO) Deepak Ohri, requesting him that they be provided with Remdesivir.
(27.04.2021) pic.twitter.com/zX4ne027Mr
— ANI UP/Uttarakhand (@ANINewsUP) April 28, 2021
വിഡിയോ വൈറലായ ഒരു മണിക്കൂറിന് ഉള്ളിൽ തന്നെ വികാസ് മരിച്ചു. ‘ഡോക്ടർമാരെ ദൈവത്തെപ്പോലെയാണ് കണ്ടിരുന്നത്. എന്നാൽ ആരോഗ്യ സംവിധായത്തിന്റെ മറ്റൊരു മുഖമാണ് ഞങ്ങൾ കണ്ടത്’. എല്ലാ വിശ്വാസവും നഷ്ടു്ുെട്ടു. വികാസിന്റെ കുടുംബം പറയുന്നു.
ചീഫ് മെഡിക്കൽ ഓഫീസിറിന്റെ കാലിൽ വീണ് നോയിഡ സ്വദേശിയായ അമ്മ റിങ്കി ദേവി അപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സിഎംഒ ഓഫീസില്‍ മരുന്ന് ഉണ്ടെന്ന് അറിഞ്ഞ അമ്മ ഇവിടേക്ക് എത്തി.
മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഇവര്‍ക്ക് മരുന്ന് കിട്ടിയില്ല. ഒടുവില്‍ ചീഫ് മെഡിക്കല്‍ ഓഫീസറെ കണ്ടപ്പോള്‍ കാലില്‍ വീണ് അവര്‍ മരുന്നിനായി അപേക്ഷിക്കുകയായിരുന്നു
എന്റെ സഹോദരിക്ക് അവരുടെ മകനെ നഷ്ടപ്പെട്ടു. രണ്ട് പെൺകുട്ടികളുടെ സഹോദരനാണ് വികാസ്. അവനെ രക്ഷിക്കാമായിരുന്നു. പക്ഷേ എവിടെ നിന്നും ഒരു സഹായവും ലഭിച്ചില്ല’. വികാസിന്റെ അമ്മയുടെ സഹോദരി പറയുന്നു.
മരുന്ന് ഇല്ലെന്ന് പറഞ്ഞ് മെഡിക്കല്‍ ഓഫീസര്‍ ദീപക് ഇവരെ പറഞ്ഞയക്കാൻ ശ്രമിച്ചു. എന്നാല്‍ തന്റെ മകനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആ അമ്മ അപേക്ഷിച്ചു. വൈകീട്ട് നാലു മണിവരെയാണ് ആ സ്ത്രീ അവിടെ കാത്തിരുന്നത്.
പക്ഷെ റെംഡെസിവര്‍ മരുന്ന് ലഭിച്ചില്ല. മരുന്നിനായി വീണ്ടും വരുമെന്ന് ആ അമ്മ പറഞ്ഞപ്പോള്‍, വീണ്ടും വന്നാല്‍ ജയിലിലേക്ക് അയക്കുമെന്നാണ് സിഎംഒ ഭീഷണിപ്പെടുത്തിയത്. ഒടുവില്‍ 4. 30 ന് ആശുപത്രിയില്‍ തിരിച്ചെത്തിയപ്പോഴേക്കും അവരുടെ മകന് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക