പാലക്കാട് വിറ്റുകൊടുക്കാതെ ഷാഫി പറമ്പിൽ. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് മൂന്നാം തവണയും ഷാഫി പറമ്പിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് മെട്രോമാന് ഇ. ശ്രീധരനെ തറപറ്റിക്കുകയായിരുന്നു ഷാഫി. ആദ്യ പകുതിയോളം വിട്ട് കൊടുക്കാതെ ലീഡ് നില ഉയർത്തി നിന്ന എൻഡിഎ സ്ഥാനാർഥി ഇ. ശ്രീധരൻ അവസാന ലാപ്പിൽ അടിതെറ്റുകയായിരുന്നു. ഏഴായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഏറെ മുന്നിൽ നിന്നിരുന്ന ശ്രീധരൻ അവസാനം പരാജയം സമ്മതിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ശ്രീധരനേക്കാള്‍ 3840 വോട്ടുകളുടെ ലീഡാണ് ഷാഫിക്ക് ലഭിച്ചത്. ആകെ 180 ബുത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി. ഗോപിനാഥും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും യു.ഡി.എഫ് മുന്‍ ജില്ല ചെയര്‍മാനുമായ എ. രാമസ്വാമിയും അടക്കമുള്ളവര്‍ വിമതസ്വരങ്ങളായി. കടുത്ത മത്സരമായിരുന്നു പാലക്കാട് മണ്ഡലത്തിൽ നടന്നത്.
വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക