ക്രിസ്തീയ വിശ്വാസികളെ മാത്രമല്ല പൊതുസമൂഹത്തെ മുഴുവൻ സ്വാധീനിച്ച വ്യക്തിയായിരുന്നു മലങ്കര മാർത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി. ‘നര്‍മ്മത്തിന്റെ തമ്പുരാന്’ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ. നിരവധി സിനിമ താരങ്ങൾ ഉൾപ്പടെയുള്ളവരാണ് ദുഃഖമറിയിച്ചെത്തിയത്.
ഇതിനിടയിൽ അദ്ദേഹത്തിന്റെയും നടൻ മമ്മൂട്ടിയുടേയും ഒരു സംഭാഷണം അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
കൈരളി ടിവി അവതരിപ്പിച്ച സലാം മുംബൈ പരിപാടിയിൽ പങ്കെടുക്കാൻ എത്തവേ ഉണ്ടായ നിമിഷങ്ങൾ ആണ് ഇപ്പോൾ കൈരളി പുറത്തുവിട്ടത്. “ഞങ്ങൾ മെത്രപ്പൊലീത്താമാരെക്കാൾ ഇപ്പോൾ എല്ലാവർക്കും പ്രിയം മോഹൻലാലിനെയും മമ്മൂട്ടിയെയും ഒക്കെയാണ്. ഇന്ന് സമൂഹത്തിൽ അവരുടെ സ്വാധീനം വളരെ നല്ലതാണ് എന്നും അദ്ദേഹം പറയുന്നു. ഞാൻ അവരുമായി സംസാരിച്ചിട്ടുണ്ട്.
ഞാൻ സ്വർഗ്ഗത്തിൽ പോയാൽ മമ്മൂട്ടിയും പോകും. ഞാൻ പോയില്ലെങ്കിലും അദ്ദേഹം പോകും. അതാണ് എനിക്കുള്ള അനുഭവം. എന്നെ വളരെയധികം സ്നേഹിക്കുകയും, ആ സ്നേഹം മുഖാന്തിരം എന്നെ ഉയർത്തുകയും ചെയ്തിട്ടുണ്ട്.
അവരോട് എനിക്ക് വളരെ കടപ്പാടുണ്ട്. അദ്ദേഹം ഇന്ന് ഇവിടെ വന്നു കാണാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദിയും സ്നേഹവും ഞാൻ അറിയിക്കുന്നു എന്നാണ് വേദിയിൽ വച്ച് മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക