ബംഗാളില്‍ തെരഞ്ഞെടപ്പിന് ശേഷം ആക്രമണങ്ങള്‍ നടക്കുന്നതിനെ കുറിച്ച് നിരവധി പേരാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
എന്നാല്‍ ത്രീവ്രമായ രീതിയില്‍ ബംഗാളിലെ പ്രശ്നങ്ങളെ വലിച്ചെഴച്ച് ഗുജറാത്തിന് സമാനമായ ആക്രമണത്തിന് ആഹ്വാനം ചെയ്ത നടി കങ്കണ റണാവത്തിനെ ട്വിറ്റര്‍ സ്ഥിരമായി ബാന്‍ ചെയ്തിരുന്നു. ഇപ്പോള്‍ സംവിധായകന് അലി അക്ബര്‍ സംഭവത്തില്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ്.
1921 കേരളത്തില്‍ നടന്ന മാപ്പിള ലഹള പോലെ ഇന്ന് ബംഗാള്‍ കത്തുകയാണെന്ന് ഇന്നലെ അലി അക്ബര്‍ ഫേസ്ബു്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് സമാനമായ രീതിയില്‍ ബംഗാളിലെ ആക്രമണത്തെ കുറിച്ച് നിരവധി പരമാര്‍ശങ്ങള്‍ ഇതിനോടകം അലി അക്ബര്‍ ഫേസബുക്കിലൂടെ നടത്തി കഴിഞ്ഞു.
അതിനാല്‍ തനിക്കെതിരെയും അത്തരം ഒരു വിലക്ക് വരാം എന്നാണ് ഇപ്പോള്‍ അലി പറയുന്നത്. ഫേസ്ബുക്ക് സിഇഓ ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ വിലക്കിയില്ലെങ്കില്‍ നാളെ കാണാം എന്ന് പരിഹാസ രൂപേണ അലി അക്ബര്‍ പോസ്റ്റ് ചെയ്തു. പോസ്റ്റിന് താഴെ നിരവധി പേര് സുക്കര്‍ബര്‍ഗിനെ ട്രോളി കമന്റ് ചെയ്തിട്ടുണ്ട്.
‘ സുക്കര്‍ അണ്ണന് വിലക്കീലേല് നാളെ കാണാം. ഇന്ഷാ അള്ളാ’ അലി അക്ബര്‍
നിലവില്‍ അലി അക്ബര്‍ പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ അണിയറയിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക